Saturday, December 11, 2010

സ്മാര്‍ട്ട്‌ ഫോണുകളിലൂടെ കൈമാറ്റം ചെയ്യുന്ന വാര്‍ത്തകളിലധികവും ഊഹോപോഹങ്ങള്

‍ദുബൈ: ബ്ളാക്ക്‌ ബെറി മൊബൈല്‍ ഫോണിലൂടെ ഊഹങ്ങളാണ്‌ അധികവും വാര്‍ത്തകളായി കൈമാറ്റം ചെയ്യുന്നതെന്ന്‌ യു.എ.ഇ ടെലകോം റെഗുലേറ്ററി അതോററ്റി. ട്രാ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ്‌ നാസ്സര്‍ അല്‍ ഗാനിം ആണ്‌ ബ്ളാക്ക്‌ ബെറി സ്മാര്‍ട്ട്‌ ഫോണുകളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ൬൧ ശതമാനവും ഊഹോപോഹങ്ങളാണെന്ന്‌ വെളിപ്പെടുത്തിയത്‌.

വാര്‍ത്തകളെന്ന വ്യാജേന ലഭിക്കുന്ന സന്ദേശങ്ങളെല്ലാം കൈമാറുന്നതിന്‌ മുന്‍പ്‌ ദൂരവ്യാപകമായ ഫലങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

രാജ്യത്തെ പ്രമുഖ ടെലകോം ദാതാക്കളായ ഇത്തിസലാത്തും, ഡു വും ബ്ളാക്ക്‌ ബെറിക്ക്‌ പകരമായി പല സ്മാര്‍ട്ട്‌ ഫോണുകള്‍ അവതരിപ്പിച്ചെങ്കിലും ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ച്‌ അവക്കൊന്നും ഉയരാനായില്ല.

ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളും കൌമാരക്കാരും സ്മാര്‍ട്ട്‌ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന്‌ അല്‍ ഗാനിം പറഞ്ഞു. സ്മാര്‍ട്ട്‌ ഫോണുകളിലും ഇണ്റ്റര്‍നെറ്റിലും ലഭ്യമായ വിവിധ ചാറ്റ്‌ റൂമുകളും വെബ്‌ സൈറ്റുകളും അധാര്‍മ്മികതക്ക്‌ പ്രോത്സാഹനം നല്‍കുന്നവയാണ്‌. തങ്ങളുടെ കുട്ടികള്‍ ഏതെല്ലാം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണെ്ടണ്ടന്ന്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടണ്ടതുണ്ടണ്ട്‌. പ്രോക്സി സെര്‍വറുകളും മറ്റും ഉപയോഗിച്ച്‌ ഇത്തരം കാര്യങ്ങള്‍ക്ക്‌ തടയിടാന്‍ ട്രാ ശ്രമിക്കുന്നുണ്ടെണ്ടങ്കിലും ദിനേന പെരുകിക്കെണ്ടാണ്ടിരുക്കുന്ന സൈറ്റുകള്‍ പരിശോധിച്ച്‌ നിയന്ത്രിക്കുകയെന്നത്‌ ശ്രമകരമായ ജോലിയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനെതിരെയും വിവര സാങ്കേതിക മേഖലയിലെ കുറ്റ കൃത്യങ്ങള്‍ തടയുന്നതിനും നിയമ മന്ത്രാലയം വിവിധ മാധ്യമങ്ങളിലൂടെ ബോധ വല്‍ക്കരണം നടത്തുന്നുണെ്ടണ്ടന്ന്‌ നിയമ മന്ത്രാലയത്തിലെ ഉപദേശകന്‍ ഡോ. മുഹമ്മദ്‌ ഉബൈദ്‌ അല്‍ കഅ്ബി അറിയിച്ചു. യുവാക്കളെ ലക്ഷ്യം വെച്ചുള്ള പരിപാടികള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ചും മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കുന്നു. വിവര സാങ്കേതിക വിദ്യയുടെ പുരോഗതിക്കനുസരിച്ച്‌ കുറ്റ കൃത്യങ്ങളുടെ വ്യാപ്തിയും നിര്‍വ്വചനവും വര്‍ധിക്കുന്നുണ്ടണ്ട്‌. അതിനനുസരിച്ച്‌ നിയമങ്ങള്‍ ഉണ്ടണ്ടാക്കുന്നതിന്‌ മന്ത്രാലയം ബാധ്യസ്ഥരാണ്‌.

വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ ക്ഷതമേല്‍പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും പുറത്ത്‌ വിടുന്നത്‌ നിയമ വിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന്‌ അല്‍ കഅ്ബി സൂചിപ്പിച്ചു.

ബ്ളാക്ക്‌ ബെറിയിലൂടെ അപവാദങ്ങള്‍ പരത്തുന്ന പരാതികള്‍ പോലീസ്‌ സ്റ്റേഷനില്‍ എത്താറുണെ്ടണ്ടന്ന്‌ അധികൃതര്‍ പറയുന്നു. പ്രശസ്ത വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ ക്കുറിച്ച്‌ ഊഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ ഉറവിടം കണെ്ടണ്ടത്തി നിയമനടപടികള്‍ സ്വീകരിച്ചിട്ടുണെ്ടണ്ടന്ന്‌ ഷാര്‍ജ പോലീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ലെഫ്‌.കേണല്‍ അബ്ദുല്ല മുബാറക്‌ അദ്ദുഖാന്‍ വ്യക്തമാക്കി.

No comments:

Visitors